Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church

പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളി തകർത്തു

കോൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളിക്കു നേരേ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം.

കോൽക്കത്തയിൽനിന്നു 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ് ഗ്രാമിൽ പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ നിർമിക്കുന്ന പള്ളിക്കു നേരേ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെ നൂറോളം വരുന്ന ‘ഹിന്ദു ജാഗരൺ മഞ്ച് ’ പ്രവർത്തകർ, നിർമാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

പെയിന്‍റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്കു മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്ര ഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പ്രദേശത്തു പണം നൽകി മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെനിന്നാണു പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. സംഭവത്തില്‍ സോനാർപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക

പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ക്രൈസ്തവ സമൂഹത്തിനും പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം വർധിച്ചതായാണു റിപ്പോർട്ട്.

കഴിഞ്ഞ നാലിന് പശ്ചിമ മേദിനിപുരിലെ പാൽബാരി പ്രദേശത്തു നടത്തിയ പ്രാർഥനാസമ്മേളനം തീവ്ര ഹിന്ദുത്വ സംഘടന തടസപ്പെടുത്തിയിരുന്നു. സ്ഥലത്തു പോലീസ് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം സഭയിലെ പാസ്റ്ററായ അനൂപ് ഘോഷിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റഡിയിലെടുക്കുകയാണു ചെയ്തതെന്നും സംഘടനകൾ ആരോപിച്ചു.

കഴിഞ്ഞ അഞ്ചിന് കത്വ സബ്ഡിവിഷനു കീഴിലുള്ള ഫരീദ്പുർ കോളനിയിലെ ഗ്രേസ് പള്ളിയിൽ ആരാധനയ്ക്കിടെ സായുധസംഘം ആക്രമണം നടത്തി. ആക്രമണത്തിന് ഒരു ദിവസം മുന്പ് പള്ളിയിലെത്തി രണ്ടു ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

14ന് കോൽക്കത്തയിൽ പ്രതിഷേധപ്രകടനം

പള്ളികൾക്കും വിശ്വാസികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 14ന് തലസ്ഥാനമായ കോൽക്കത്തയിൽ പ്രകടനം നടത്താൻ ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

NRI

കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ പള്ളി വെള്ളിയാഴ്ച മൈനർ ബസിലിക്കയായി ഉയർത്തും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹ്‌മദിയിലുള്ള ഔവർ ലേഡി ഓഫ് അറേബ്യ പള്ളി വെള്ളിയാഴ്ച മൈനർ ബസിലിക്കയായി ഉയർത്തും. പ്രാദേശികസമയം രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങളുടെ മധ്യേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രഖ്യാപനം നടത്തും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

ചടങ്ങിൽ പങ്കെടുക്കുന്നതിനായി കർദിനാൾ പിയെത്രോ പരോളിൻ ഇന്നലെ കുവൈറ്റിലെത്തി. ത്രിദിനസന്ദർശനത്തിനിടെ കുവൈറ്റ് ഭരണാധികാരികളുമായും പ്രാദേശിക സഭാസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രലിലാണ് കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തുക.

അറേബ്യൻ ഉപദ്വീപിൽ ഇതാദ്യമായാണ് ഒരു പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിക്കുന്നത്. ചരിത്രപരവും ആധ്യാത്മികപരവും അജപാലനപരവുമായ പ്രത്യേകതകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ജൂൺ 28നാണ് ലെയോ പതിനാലാമൻ മാർപാപ്പ പള്ളിയെ മൈനർ ബസിലിക്കയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് നോർത്തേൺ അറേബ്യ വികാരിയത്ത്. ബിഷപ് ആൽദോ ബെറാർഡി ഒഎസ്‌എസ്‌ടിയാണ് ഇപ്പോഴത്തെ അപ്പസ്തോലിക് വികാരി.

1948 ഡിസംബർ എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമധേയത്തിൽ ചെറിയ ചാപ്പലായാണ് ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ ഉത്ഭവം. കർമലീത്താ വൈദികരുടെ നേതൃത്വത്തിലാണ് ഇതു നിർമിച്ചത്. വർധിച്ചുവരുന്ന പ്രവാസി കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1957ൽ കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇപ്പോഴത്തെ പള്ളി നിർമിച്ചത്.

അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയത്തുകളെയും ഉൾപ്പെടുത്തി ഔർ ലേഡി ഓഫ് അറേബ്യയെ പിന്നീട് ഗൾഫിന്‍റെ പ്രധാന പള്ളിയായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി കുവൈറ്റിലും ഗൾഫിലുടനീളവുമുള്ള കത്തോലിക്കർക്ക് ഈ പള്ളി ഒരു ആത്മീയഭവനമായും ഐക്യത്തിന്‍റെ പ്രതീകമായും മാറി.

1949ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച കർമലമാതാവിന്‍റെ തിരുസ്വരൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

District News

മാലാപറന്പ് സെന്‍റ് ജോസഫ്സ് ദേവാലയ തിരുനാൾ

മാലാപറന്പ്: മാലാപറന്പ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആഘോഷിച്ചു.

വികാരി ഫാ. ജോസഫ് മുകളേപ്പറന്പിൽ തിരുനാളിന് കൊടിയുയർത്തി. മലപ്പുറം ഫൊറോന വികാരി ഫാ. ബിജു ചെന്നിക്കര ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകി.

തുടർന്ന് സെമിത്തേരി സന്ദർശനവും മരിച്ചവർക്കായി പ്രാർഥനയും നടത്തി. ഞായറാഴ്ച രാവിലെ ഇടവക അംഗവും എംഎസ്ടി സഭാ വൈദികനുമായ ഫാ. ജോസുകുട്ടി കാലായിൽ ദിവ്യബലിയർപ്പിച്ചു.

തുടർന്ന് പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ബിജു ചെന്നിക്കരയച്ചനും കാലായിൽ ജോസുകുട്ടിയച്ചനും മാലാപറന്പ് ഇടവക ഉൗഷ്മള സ്വീകരണം നൽകി. പരിയാപുരം ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോമോൻ ഐയ്യംകനാൽ, ജിമ്മി തെക്കേകടുമം, ഇടവക പ്രതിനിധി ജോയി കൊച്ചീത്ര, അസിസി കോണ്‍വെന്‍റ് മദർ സിസ്റ്റർ ജോസ്‌ലിൻ, സെന്‍റ് തോമസ് മദർ സിസ്റ്റർ പ്രേമ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോസഫ് മുകളേപ്പറന്പിൽ സ്വാഗതം പറഞ്ഞു.

ഇടവകയുടെ ഉപഹാരം രണ്ടു വൈദികർക്കും കൈക്കാരൻമാരും പാരീഷ് സെക്രട്ടറി, ജനറൽ കണ്‍വീനർ എന്നിവർ ചേർന്ന് നൽകി. സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾക്ക് ശേഷം കാലായിൽ കുടുംബത്തിന്‍റെ സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.

പരിപാടികൾക്ക് ജോമോൻ വേടംപറന്പിൽ, ജോയി കൊച്ചീത്ര, ഷാജി പൂവ്വത്തിങ്കൽ, സോജി കുന്പുളുവേലി, സെക്രട്ടറി സേവ്യർ കുരിശുംമൂട്ടിൽ, ജോർജ് ചിറത്തലയാട്ട്, ജനറൽ കണ്‍വീനർ ബെന്നി കരിയംപള്ളി എന്നിവർ നേതൃത്വം നൽകി.

District News

തെക്കേക്കര ഈസ്റ്റ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഇന്നുമുതൽ


ചമ്പക്കുളം: തെക്കേക്കര ഈസ്റ്റ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മാർ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ഇന്നു മുതൽ 18 വരെ. കുടുംബദിനമായ ഇന്ന് വൈകുന്നേരം 5 ന് പരിശുദ്ധ കുർബാന ഫാ വർഗീസ് താനമാവുങ്കൽ, തുടർന്ന് കുടുംബ സംഗമം. തിങ്കൾ, ചൊവ്വാ, ബുധൻ,  ദിവസങ്ങളിൽ വൈകുന്നേരം 4.30ന് ജപമാല, 5ന് മദ്ധ്യസ്ഥ പ്രാർത്ഥന, പരിശുദ്ധ കുർബാന.15വ്യാഴം രാവിലെ 6.10ന് സപ്രാ, മദ്ധ്യസ്ഥ പ്രാർത്ഥന, 6.30 പരിശുദ്ധ കുർബാന, സന്ദേശം, ഫാ ഐസക് ആലഞ്ചേരി 7.30 മുതൽ കഴുന്ന് പ്രദക്ഷിണം ഭവനങ്ങളിലേക്ക്.


16 വെള്ളി വൈകുന്നേരം 4.30 ജപമാല 5 ന് കൊടിയേറ്റ് ഫാ ജോജോ പുതുവേലിൽ (വികാരി). മദ്ധ്യസ്ഥപ്രാർത്ഥന പരിശുദ്ധ കുർബാന,  ഫാ. ക്രിസ്റ്റി കുട്ടുമ്മേൽ. സെമിത്തേരി സന്ദർശനം17ശനി വൈകുന്നേരം 4.30 ന് ജപമാല, പ്രസുദേന്തി വാഴ്ച, മദ്ധ്യസ്ഥ പ്രാർത്ഥന, 5ന് പരിശുദ്ധ കുർബാന, സന്ദേശം ഫാ മെൽബിൻ കഴുന്നുകണ്ടത്തിൽ, കുരിശടിയിലേയ്ക്ക് പ്രദക്ഷിണം. ലദീഞ്ഞ്, പ്രസംഗം, ഫാ റ്റോബി പുളിക്കാശേരി.


18 തിരുനാൾ ദിനം 9.45 ന് സപ്രാ, 10 ന് ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം ഫാ ജോജോ പള്ളിച്ചിറ ,പള്ളി ചുറ്റി പ്രദക്ഷിണം.അൻപത്തി അഞ്ച് പ്രസുദേന്തിമാർ ഒന്ന് ചേർന്ന് നടത്തുന്ന ഇടവക തിരുനാളിന്‍റെ നടത്തിപ്പിന് വികാരി ഫാ ജോജോ പുതുവേലിൽ കൈക്കാരൻമാരായ പി റ്റി ജോൺ പെരുമ്പള്ളിൽ, ജോബ് ആൻറണി മുപ്പത്തഞ്ചിൽചിറ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.

District News

വല്യയന്തി പള്ളിയിൽ കുടുംബസംഗമം

വല്യയന്തി: സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടന്ന കുടുംബസംഗമം നഗരസ‌ഭാ കൗൺസിലർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. വർഗീസ് വിളയിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതുതായി നിർമിച്ച ഭവനത്തിന്‍റെ താക്കോൽദാനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. യോഗത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തംഗം ജോൺ എം. സാമുവേൽ, ഇടവക ട്രസ്റ്റി ജോർജ് തോമസ് മേക്കാലായിൽ, സെക്രട്ടറി കെ. സി. മാത്യു, ജോയിന്‍റ് സെക്രട്ടറി സജിൻ ജോൺ വർഗീസ്, സുനിൽ മാത്യു കൊരട്ടിക്കൽ, സിസ്റ്റർ ഡോണ മരിയ എസ് സിവി, ഷിനു സി. റ്റോം എന്നിവർ പ്രസംഗിച്ചു. മില്ലേനിയം ബീറ്റ്സിന്‍റെ ഗാനമേളയും നടത്തി.

Latest News

Corehub Up